മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ അനിയന്ത്രിതമായ രീതിയില്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സബ്ബ് കലക്ടറുടെ ഉത്തരവ്. മാനന്തവാടി – കോഴിക്കോട് റോഡിലെ മൂന്ന് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് എംസി 45/16 നമ്പര്‍ ഉത്തരവ് പ്രകാരം നോട്ടീസ് നല്‍കിയത്. ഗ്രാമീണ്‍ ബാങ്ക്, കെ.എസ്എഫ്ഇ, സെഞ്ച്വറി ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുളളത്.
പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനിയറും തഹസില്‍ദാറും നല്കിയ റിപ്പോട്ടുകളില്‍ ഈ കെട്ടിടങ്ങള്‍ അതീവ അപകടാവസ്ഥയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ്ബ് കലക്ടറുടെ നടപടി. പത്ത് ദിവസത്തിനകം അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ക്ക് സംരക്ഷണഭിത്തി നിര്മ്മിക്കണമെന്നാവശ്യപ്പെട് കെട്ടിട ഉടമകള്‍ക്കും സമീപത്തെ സ്ഥലമുടമകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗ്രാമീണ്‍ബാങ്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുളള നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ ബഹുനില കെട്ടിടം തകര്ന്ന്വീണതിനെതുടര്ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. കോഴിക്കോട് റോഡില്‍ നിന്നും താഴെയങ്ങാടി റോഡിലേക്ക് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നതിന് മണ്ണെടുത്തതാണ് കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാകാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: