കൊച്ചി: സ്വാശ്രയ കോളേജുകളില്‍ ആര്‍ട്സ് ആന്റ് സയന്‍സ് വിഭാഗത്തില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കരുതെന്ന് കെഎംഎസ്എ (കേരള സ്റ്റേറ്റ് സെല്‍ഫ് ഫൈനാന്‍സിംഗ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്).
വിവിധ വിഷയങ്ങളിലായി 66000ത്തോളം സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. അതിനാല്‍ ജൂലൈ ആദ്യവാരം ആരംഭിക്കേണ്ട ക്ലാസ്സുകള്‍ 27ലേക്ക് മാറ്റി.
ക്യാപ്പ് അലോട്ട്മെന്റ് സപ്തംബര്‍ 28 വരെ നീട്ടിയിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നഷ്ടമുണ്ടാക്കും. ഇത് സമയബന്ധിതമായി തീര്‍ക്കണം.
ബാക്കി വരുന്ന സീറ്റുകള്‍ സ്പോട്ട് അഡ്മിഷന് വഴി പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണം. സ്വാശ്രയ കോളേജുകളില്‍ പെര്മനെന്റ് അഡ്മിഷന് എടുത്തിട്ടുള്ളവരെ ക്യാപ് അലോട്ട്മെന്റില്‍ പരിഗണിക്കരുത്. എയ്ഡഡ് കോളേജുകളില്‍ അനുവദിച്ചിട്ടുള്ള അണ്‍എയ്ഡഡ് കോഴ്സുകള്‍ തുടര്‍ വര്‍ഷങ്ങളില്‍ നിര്‍ത്താലക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടിസന് തച്ചങ്കരി, എ.എം. കരീം, കെ.എം. മൂസ, ടി.ടി. ജോയി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: