കൊച്ചി: ആടിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജിഷ കൊലക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ വട്ടോളിപ്പടിയിലെത്തിച്ച് തെളിവെടുത്ത ശേഷം ജയിലിലേക്ക് മാറ്റി. കുറുപ്പംപടി സിഐ ഷംസുദീന്റെ നേതൃത്വത്തിലാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്. കുറുപ്പംപടി കോടതിയില്‍ ഹാജരാക്കിയശേഷമാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്.
ആടിനെ പീഡിപ്പിച്ചഷേം ജനനേന്ദ്രിയത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചുവെന്ന് ജിഷകേസില്‍ പിടിയിലായപ്പോള്‍ അമീറുള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈമൊഴിയുടെ അടിസ്ഥാനത്തില്‍ മൃഗ പീഡനത്തിനും പോലീസ് കേസെടുത്തു. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ശനിയാഴ്ച വൈകിട്ട് നാലര വരെയായിരുന്നു തെളിവെടുപ്പിന് വിട്ടുകൊടുത്തത്. കൂടുതല്‍ മൃഗപീഡനങ്ങളില് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അതിനാല്‍ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാല്‍ രണ്ട് ദിവസമാണ് കോടതി അനുവദിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍തന്നെ കോടതിക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: