ഖര്ട്ടൂം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സുഡാനില്‍ ഒന്‍പത് പേര് മരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുറന്ന ക്യാമ്പിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
എല്‍ഫാഷര്‍ നഗരത്തിലുള്ളവരാണ് മരിച്ചത്. എല്ഫാഷറിലെ വടക്ക്, കിഴക്ക് ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് വഴിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂലൈ- നവംബര്‍ മാസങ്ങളില്‍ സുഡാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
കഴിഞ്ഞ മാസം സുഡാനിലെ സെന്നാറിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 2,500 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: