ലക്നോ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ 17 പേര് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പന്ത്രണ്ടിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഇറ്റ ജില്ലയിലെ അലിഗംഞ്ച് ജോഹാരി ദാര്വാസ പ്രദേശത്തായിരുന്നു സംഭവം.
നാടന്‍ മദ്യം കഴിച്ച ആളുകള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മദ്യം കഴിച്ചവര്‍ ഛര്‍ദിക്കുകയും തലചുറ്റിവീഴുകയും ചെയ്തു. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചു പേര് മരണപ്പെട്ടു. ഇന്നാണ് കൂടുതല്‍ പേര് മരണത്തിനു കീഴടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ എക്സൈസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: