കൊച്ചി: കേരളത്തില്‍ ബാറുകള്‍ പൂട്ടിയതിനു ശേഷം ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ ഇടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നടത്തിയ റെയ്ഡിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തമാസം മുതല്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് ഭായ് എന്ന പേരില്‍ ഇന്നു നടത്തിയ റെയ്ഡില്‍ 21 പേരെ പിടികൂടിയതായും 4,000 കിലോ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തായും എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: