തൊടുപുഴ: നഗരത്തില്‍ വില്‍പ്പനയ്ക്കായെത്തിച്ച നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കാരിക്കോട് പെരുനിലത്ത് നിസാര്‍ പി എസ്(37) നെയാണ് വണ്ടിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 270 പായ്ക്കറ്റ് ഹാന്‍സുമായി എക്സൈസ് സംഘം ഇന്നലെ രാവിലെ 11.30യോടെ പിടികൂടിയത്. പ്രതി സഞ്ചരിച്ച മഹീന്ദ്ര മാക്സിമോയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പട്ടയംകവല- ചാലാശ്ശേരി റോഡില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. ഇയാള്‍ പ്രദേശത്തെ പാന്‍മസാലയുടെ മൊത്ത വില്പ്പനക്കാരനാണ.് വണ്ടിയില്‍ തൊടുപുഴയിലെ വിവിധ കടകളില്‍ പ്രതി ഹാന്സുള്പ്പെടെയുള്ളവ എത്തിച്ച് നല്കി വരികയായിരുന്നു. തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് ഷിബു മാത്യു, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മമ്മുകുട്ടി പി എ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) റ്റി എ ഷാജി, ഉദ്യോഗസ്ഥരായ സിബിന് എ കെ, ബിനീഷ്കുമാര്‍, രാജേഷ് സുകുമാരന്‍, നൗഫല്‍ കെ എസ്, ജസീല എംഎം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: