ആലപ്പുഴ: കനാല്‍ നവീകരണത്തിന് ഇപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പരിമിതികള്‍ മന്ത്രിമാരായ ജി.സുധാകരന്, ടി.എം.തോമസ് ഐസക്, എ.കെ. ശശീന്ദ്രന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗം അവലോകനം ചെയ്തു. പദ്ധതികളുടെ വിപുലീകരണത്തിനായി 50 കോടി രൂപയോളം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കനാലുകള്‍ വൃത്തിയാക്കുന്നതിന് പല ഭാഗങ്ങളായി തിരിച്ച് ബണ്ട് കെട്ടി വറ്റിച്ച് ചെളി നീക്കുന്ന രീതി അവലംബിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി. ആലപ്പുഴയിലെ പ്രധാന കനാലുകള്‍ക്ക് പുറമേ എഎസ് കനാല്‍, കാപ്പിത്തോട് എന്നിവയും വൃത്തിയാക്കും.
അനുബന്ധ കനാലുകളുടെ വൃത്തിയാക്കല്‍ ആദ്യം നടത്തും. കൂടാതെ വര്‍ഷത്തില്‍ പലതവണയായി ഉപ്പുവെള്ളം കയറ്റി കനാല്‍ വൃത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുക്കും. കനാല്‍ ശുദ്ധീകരണത്തിനും മറ്റുമുള്ള വിശദമായ എസ്റ്റിമേറ്റ് സപ്തംബറില്‍ തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്കി. കനാല്‍ തീരം ടൂറിസത്തിന്റെ ഭാഗമായി നവീകരിക്കുമ്പോള്‍ സഞ്ചാരികള്‍ക്കായി ഇലക്ട്രിക്ക് ബോട്ടുകള്‍ മാത്രമാകും അനുവദിക്കുക. കൂടാതെ കനാല്യാത്രയുടെ ഭാഗമായി 20 മ്യൂസിയങ്ങളും ഒരുക്കും. നിലവിലുള്ള ഗുജറാത്തി സ്ട്രീറ്റ്, ലൈറ്റ് ഹൗസ് ഉള്‍പ്പടെയായിരിക്കും ഇത്.
പൊഴികള്‍ വൃത്തിയാക്കുന്നതിനും പദ്ധതിയില്‍ പ്രാധാന്യം നല്‍കും. സര്‍വ്വേയ്ക്കും മറ്റും വകുപ്പുകള്‍ക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ വകുപ്പ് ആവശ്യപ്പെട്ടാല്‍ മറ്റിടങ്ങളില്‍ നിന്ന് പുനര്‍വിന്യസിപ്പിക്കാന്‍ സൗകര്യം ഒരുക്കും. ഈ പണികള്‍ക്കെല്ലാം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പണം നല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ജില്ലാ കളക്ടര്‍ ആര്.ഗിരിജ, കെഎസ്ആര്‍ടിസി ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍, പിഡബഌൂഡി റോഡ്സ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ദീപ്തി ഭാനു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: