ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കൂടംകുളം ആണവ പദ്ധതിക്കെതിരായ സമരത്തിനു പിന്നില്‍ അമേരിക്കന്‍ എന്‍.ജി.ഒയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന സയന്‍സ് മാഗസിനു നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പദ്ധതിയെ എതിര്‍ക്കുന്ന സമര സമിതിക്കുള്ള ധനസഹായം ലഭിക്കുന്നത് പ്രധാനമായും യു.എസ്, സ്കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനകളില്‍ നിന്നാണ്. ഈ സംഘടനകളാവട്ടെ ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യം കണക്കിലെടുക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റഷ്യന്‍ ഗവണ്മെന്റിന്റെ സഹായത്തോടെയാണ് കൂടംകുളത്ത് ആണവ നിലയം സ്ഥാപിക്കുന്നത്. എന്നാല്‍ ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റിനെതിരേ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ടു റിയാക്റ്ററുകള്‍ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ നിലയത്തിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ പ്രശ്നം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും പ്രതിഷേധക്കാരും തമ്മില്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
2011 നവംബറില്‍ കൂടംകുളം പ്ലാന്റിന്റെ ആദ്യത്തെ യൂണിറ്റ് തുടങ്ങേണ്ടതായിരുന്നു സമരം മൂലം പദ്ധതി നീക്കിവയ്ക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: