ചെങ്ങന്നൂര്‍: രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച അഫ്സല് ഗുരുവിനെയും അജ്മല്‍ കസബിനെയും തള്ളി യുവാക്കള്‍ വിശാലിനെ മാതൃകയാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ എബിവിപി പ്രവര്ത്തകന് വിശാല്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പ്രണയത്തെയും ഭീകരവാദികള്‍ ആയുധമാക്കുന്നുണ്ട്. ലൗ ജിഹാദ് പോലുള്ള സംഭവങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ആശയം കൊണ്ട് ജയിക്കാന്‍ സാധിക്കാത്തവരാണ് ആയുധം ഉപയോഗിക്കുന്നത്. ഭീകരവാദികളുടെ മതമേതായാലും അവരുടെ പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ വോട്ടു ബാങ്ക് നോക്കാതെ രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം. രാഷ്ട്രം ആദ്യം പിന്നീട് രാഷ്ട്രീയം എന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. ഇതേ കാഴ്ചപ്പാടും സമീപനവും എല്ലാ പാര്‍ട്ടികളും സ്വീകരിച്ചാല്‍ ഭീകരപ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിക്കും.
മതത്തെപ്പറ്റി യുവാക്കള്‍ക്കിടയില്‍ തെറ്റായ അവബോധം സൃഷ്ടിച്ചാണ് അവരെ ഭീകരവാദത്തിലേക്ക് ദുഷ്ടശക്തികള്‍ ആകര്‍ഷിക്കുന്നത്. യുവാക്കളില്‍ മതത്തെപ്പറ്റി ശരിയായ ധാരണയും അവബോധവും നല്കാന് മതപണ്ഡിതര്‍ മുന്‍കൈ എടുക്കണം.
കേരളത്തിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇത് അടിച്ചമര്‍ത്താനുള്ള കേന്ദ്രസഹായം കഴിഞ്ഞ ദിവസത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
വര്‍ഷങ്ങളായി ബിജെപി പറഞ്ഞുകൊണ്ടിരുന്നതിനെയാണ് ഇന്ന് മുഖ്യമന്ത്രി ശരിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ. നന്ദകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. ബിജെപി ആലപ്പുഴ, പത്തനംതിട്ട ജില്ലാ അധ്യക്ഷന്മാരായ കെ. സോമന്, അശോകന് കുളനട, ഗ്രാമപഞ്ചായത്ത് അംഗം എം.ടി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്ത്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിച്ചു.
ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: