തിരുവനന്തപുരം: ഇസ്ലാമിക മത ഭീകരതയുടെ നിഴലിലാണ് സംസ്ഥാനമെന്ന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് പറഞ്ഞു. കേരളസ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ തിരുവനന്തപുരം സിറ്റി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ടുളള ഇസ്ലാമിക മതപരിവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. ഭീകരവാദത്തിന് വരെ വഴിയൊരുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപകമായിട്ടും ഇത് അമര്‍ച്ച ചെയ്യുന്നതി
ല്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും കാലത്ത് ഭീകരവാദത്തിലും സാമ്പത്തിക പ്രതിസന്ധിയിലുംപ്പെട്ട് സോമാലിയന്‍ രാഷ്ട്രത്തിന് തുല്യമായ അവസ്ഥയില്‍ സംസ്ഥാനം എത്തുമെന്നും അദ്ദേഹം പറഞ്ഞു. 1,60,000 കോടി രൂപയുടെ സാമ്പത്തിക കടബാധ്യതയാണ് സംസ്ഥാനത്തുളളത്. നവീകരണ വികസന പദ്ധതികളില്‍ കുത്തഴിഞ്ഞ രീതിയില്‍ ഫണ്ട് അനുവദിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം. ആയിരം രൂപ ചെലവിട്ട് ചെയ്യാവുന്ന നവീകരണത്തിന് ഒരുലക്ഷം അനുവദിച്ച് പദ്ധതി നടപ്പിലാക്കുന്ന രീതിയാണ് സര്‍ക്കാരിനുളളത്. ഇത്തരത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിലുളള ക്രമക്കേട് സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ തകര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സമയം സംസ്ഥാനം കളളപ്പണത്തിന്റെ ധാരാളിത്തത്തിലാണ്. കോടികളുടെ സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലിയെടുക്കുന്നതും കൂറ്റന്‍ സമുച്ചയങ്ങള്‍ ഉയരുന്നതും കളളപ്പണത്തിന്റെ മറവിലാണെന്ന് രാധാകൃഷ്ണന് നായര്‍ പറഞ്ഞു. പെന്‍ഷനേഴ്സ് സംഘ് സിറ്റി ബ്ലോക്ക് പ്രസിഡന്റ് എം. അപ്പുക്കുട്ടന് നായര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. പൂജപ്പുര കൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനചന്ദ്രന്, ജി. ശ്രീകുമാര്‍, കെ. സുധാകരന് നായര്‍, ശ്രീകുമാരന്‍ തമ്പി, എസ്. ലൈല ശശിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: