കൊച്ചി: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്സില്‍ ചേരാന്‍ യുവാവിനെ നിര്‍ബന്ധിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ഭീകരവാദവിരുദ്ധ നിയമപ്രകാരം കേസ്. ഐഎസ്സില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊച്ചി സ്വദേശിനി മെറിന് എന്ന മറിയ (22)ത്തിന്റെ ഭര്‍ത്താവ് ബെറ്റ്സണ്‍ എന്ന യഹിയ, മുംബൈയിലെ ഇസ്ലാം മതപുരോഹിതനായ ആര്‍ഷി ഖുറേഷി എന്നിവര്‍ക്കെതിരെയാണ് കൊച്ചി പോലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. മറിയത്തിന്റെ സഹോദരന് എബിന് ജോസഫ് നല്കിയ പരാതിയിലാണ് കേസ്.
മറ്റ് മതങ്ങള്‍ മോശമാണെന്ന് ഖുറേഷി പഠിപ്പിച്ചിരുന്നതായും ഇസ്ലാമിലേക്ക് മതംമാറ്റാനും ഐഎസ്സില്‍ ചേരാന്‍ നിര്‍ബന്ധിച്ചതായും എബിന് മൊഴി നല്‍കിയിട്ടുണ്ട്. യഹിയയാണ് എബിനെ ഖുറേഷിയുടെ അടുത്തെത്തിച്ചത്. യുഎപിഎക്ക് പുറമെ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് 153 (എ) പ്രകാരവുമാണ് കേസ്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി. വിജയനാണ് അന്വേഷണ ചുമതല.
യഹിയയുടെ സഹോദരന് ബെക്സനും മതംമാറി ഈസയായിരുന്നു. ഇരുവരും പാലക്കാട് സ്വദേശികളാണ്. തിരുവനന്തപുരം സ്വദേശിനി മുസ്ലിമായി മാറിയ നിമിഷയെന്ന ഫാത്തിമയാണ് ഈസയുടെ ഭാര്യ. ഇവര്‍ നാല് പേരും ഐഎസ്സില്‍ ചേര്‍ന്നതായാണ് വിവരം.
പ്ലസ് ടു പഠനത്തിനിടെയാണ് മെറിന് ബസ്റ്റിനുമായി പ്രണയത്തിലാവുന്നത്. സെന്റ് തെരേസാസ് കോളേജില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷം മെറിന് മുംബൈയില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. ഇവിടെ വച്ചാണ് ബെറ്റ്സന്റെ നിര്‍ദ്ദേശപ്രകാരം മെറിന് ഇസ്ലാമിക മതപഠനത്തിന് ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: