തിരുവനന്തപുരം: കോഴിക്കോട് മഞ്ചേരി സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്നത് സംഘടിത മതപരിവര്‍ത്തനം. തീവ്രവാദ ബന്ധം വ്യക്തമാക്കുന്ന രീതിയിലാണ് വെബ്സൈറ്റില്‍ പോലും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴില്‍ മര്‍ക്കസുള്‍ ഹിദയ ദവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ കേരള, സൗത്ത് ഇന്ത്യ എന്ന മത പഠന കേന്ദ്രത്തിന്റെ കീഴിലാണ് മതപരിവര്‍ത്തനം നടത്തിവരുന്നത്. വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം വിഭാഗമുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും എന്നാല്‍ അത് ജനസംഖ്യയുടെ 13.4 ശതമാനം മാത്രമേ ഉള്ളൂ എന്നുമാണ്.
കേരളത്തില്‍ ഇത് 24.60 ശതമാനമാണെന്നും അതിനാല്‍ കൂടുതല്‍ പേരെ മതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും വെബ്സൈറ്റില്‍ പറയുന്നു.
അമുസ്ലിങ്ങള്ക്കിടയിലേക്ക് മതത്തെ വളര്‍ത്തുക, ആവശ്യമുള്ളവര്‍ക്ക് പുനരധിവാസം നല്‍കുക, മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്കായി ജാതീയ വിദ്യാഭ്യാസം നല്‍കുക എന്നിവയാണ് പ്രവര്‍ത്തന ലക്ഷ്യമെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇതിനായി 500 ഓളം പരിശീലകരെയും പ്രവര്‍ത്തകരെയും സന്നദ്ധമാക്കിയിട്ടുണ്ടെന്നും പറയുന്നു.
കേരളത്തില്‍ വര്‍ണ്ണ വിവേചനവും ഉന്നത-കീഴ്ജാതിയും നിലനില്‍ക്കുന്നതിനാല്‍ മുസ്ലിം മതത്തെ കേരളം മുഴുവന്‍ പ്രചരിപ്പിക്കാനാവുമെന്നും ആധുനിക സങ്കേതങ്ങളും പ്രഫഷണലുകളും ഇല്ലാതെ നടപ്പിലാക്കാന്‍ കഴിയില്ലെന്നും വെബ്സൈറ്റില്‍ പറയുന്നു. ഇസ്ലാം മത പ്രചാരണത്തിന് ഫാസിസ്റ്റ് ഹിന്ദുക്കള്‍ തടസ്സമാണെന്നും അത് മറികടക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.
ഈ മത പരിവര്‍ത്തന കേന്ദ്രത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെ:
ജാതിമത ഭേദമന്യേ ഇസ്ലാം മതം പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രവേശനം നല്‍കും. 18 വയസ്സ് പൂര്‍ത്തിയായ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഭാരതീയന് പ്രവേശനം നല്‍കും എന്നാണ്.
ഭാരത്തിന്റെ മതേതര നിയമത്തെ ചൂഷണം ചെയ്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തം.
തിരുവനന്തപുരം സ്വദേശിനിയായ അപര്‍ണ്ണയെന്ന പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ എത്തിയപ്പോള്‍ കാണാനായത് ഒരു വന്‍ ലോബിയെ ആണെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസും നിയമവും എല്ലാം അവര്‍ക്കുമുന്നില്‍ മുട്ടുമടക്കുകയാണ് ചെയ്യുന്നതെന്ന് അപര്‍ണ്ണയുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
പലപ്പോഴും കുട്ടി ബന്ധുക്കള്‍ക്കൊപ്പം വരാന്‍ തയ്യാറായതാണ്. എന്നാല്‍ അവസാന നിമിഷം മതപരിവര്‍ത്തനം നടത്തിയവരോടൊപ്പം പോകാന്‍ തയ്യാറാവുകയാണ് ചെയ്തത്. ഭീഷണിപ്പെടുത്തിയും ചതിക്കുഴികളില്‍ അകപ്പെടുത്തിയും ഉന്നത ജോലി ഉള്‍പ്പെടെയുള്ളവ വാഗ്ദാനം നല്‍കിയുമാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് മതപഠന സ്ഥാപനത്തിന്റെ വെബ്സൈറ്റ് തന്നെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: