കുറ്റിയാടി: വേളം പുത്തലത്ത് അനന്തോത്ത് മുക്കില്‍ മുസ്ലിംയൂത്ത്ലീഗ് പ്രവര്ത്തകന് കിഴക്കെ പുത്തലത്ത് നസിറുദ്ദീന്‍(25)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെ കുറ്റിയാടി സിഐ വി.വി. ലതീഷും സംഘവും അറസ്റ്റുചെയ്തു. വേളം വലക്കെട്ട് കപ്പച്ചേരി ബഷീര്‍(43) പൂമുഖത്തെ കൊല്ലിയില്‍ അ ന്ത്രു(47) എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ നാദാപുരം ബസ്സ്റ്റാ ന്റ് പരിസരത്ത് നിന്നുമാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയും നാദാപുരം ഫസ്റ്റ്കഌസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്റ്ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒരാഴ്ച മുമ്പ് വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കം നിലനിന്നിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് മൂര്‍ച്ചയേറിയ യുഎസ് നിര്‍മ്മിത വിദേശ കത്തിയാണെന്ന് പോലീസ് പറഞ്ഞു. കത്തി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചുള്ള കുത്തില്‍ ശ്വാസകോശത്തിനും നെഞ്ചിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാപണമെന്ന് പോസ്റ്റ്മോര്‍ട്ട റപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: