കോഴിക്കോട്: ഭര്ത്താ വിന്റെ വീട്ട് പടിക്കല്‍ സമരം ചെയ്യുന്ന അഫ്സാനയുടെ സമരത്തിന് ഇന്ന് പരിസമാപ്തി. ഇരു വിഭാഗത്തിന്റെ കുടുംബാംഗങ്ങളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍ ഇന്ന് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. തന്നെ അന്യായമായി ഉപേക്ഷിച്ചതിന്റെ പേരില്‍ ഇടിയങ്ങര കുത്തുകല്ലിലെ അഫ്സാന രണ്ട് വയസ്സുള്ള മകള്‍ക്കൊപ്പം നടത്തുന്ന സമരം ഏഴ് ദിവസം കഴിഞ്ഞാണ് അവസാനിക്കുന്നത്. 2013 ഏപ്രില്‍ 14 നാണ് അഫ്സാനയും അര്‍ഷാദും വിവാഹിതയാവുന്നത്. ഗര്‍ഭിണിയായ അഫ്സാനയെ ഭര്‍ത്താവ് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അഞ്ച് തവണയായി പ്രശ്നം പരിഹരിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഇവര്‍ വീട്ടുപടിക്കല്‍ സമരം നടത്തിയത്.
കഴിഞ്ഞ ആറ് ദിവസവമായി വീട്ടുപടിക്കല്‍ നടത്തിയ സമരത്തിനാണ് ഇന്ന് പരിഹാരമാകുന്നത്. പ്രാഥമി ക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉള്ള സൗകര്യം പോലും ലഭിക്കാതെയാണ് ഇവര്‍ ഭര്‍തൃവീട്ടില്‍ സമരം നടത്തിയത്. രാത്രി വരാന്തയില്‍ കിടക്കുമ്പോള്‍ കുട്ടിയെയും ഇവരെയും എലി കടിച്ച അനുഭവം പോലുമുണ്ടായി. പ്രശ്നപരിഹാരത്തിന് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പരിശ്രമം പോലും ഉണ്ടായില്ലന്ന് പുന ര്ജ്ജനി പ്രവര്‍ത്തകര്‍ പറഞ്ഞു. ടൗണ്സിഐയുടെ സാന്നിദ്ധ്യത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന കരാറില്‍ പ്ര ശ്നം ഒത്തുതീര്‍ത്തിരുന്നു. ജൂണ്‍ 15 ന് രണ്ടര ലക്ഷവും, ജൂണ്‍ 31 ന് രണ്ടരലക്ഷം നല്‍കാമെന്നുമായിരുന്നു കരാര്‍. എന്നാല്‍ ഈ കരാര്‍ ഭര്‍ത്താവ് അര്‍ഷാദ് നടപ്പിലാക്കാന്‍ തയ്യാറായില്ല. ഇതിനിടെ നിയമപരമായും മതപരമായും വിവാഹബന്ധം വേര്‍പെടുത്താതെ മാര്‍ച്ച് 6 ന് ഇയാള്‍ മറ്റൊരു വിവാഹവും നടത്തി. ഭര്‍ത്താവിന്റെ അമ്മയെ അക്രമിച്ചു എന്ന പേരില്‍ അഫ്സാനയ്ക്കെതിരെ ഭര്‍തൃവീട്ടുകാര്‍ പരാതിയും നല്കി. ഇത് കോടതി തള്ളുകയായിരുന്നു. ഗാര്‍ഹിക അതിക്രമത്തിന് ഇരയായിയെന്ന പരാതി നല്കിയതിനുശേഷം സ്ത്രീക്കെതിരെ ഭര്‍തൃവീട്ടുകാര്‍ നല്കുന്ന പരാതികള്‍ പരിഗണിക്കാന്‍ പാടില്ലെന്ന നിയമം പോലും ഇവിടെ ലംഘിക്കപ്പെട്ടതായി പുനര്‍ജ്ജനി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സിഐയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാനോ അഫ്സാനരക് വീട്ടില്‍ സംരക്ഷണം നല്‍കാനോ പോലീസ് തയ്യാറാവാത്തത് വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: