റോഹ്തക്: മാനഭംഗത്തിനിരയായ ദളിത് യുവതിയെ പ്രതികള്‍ ജാമ്യത്തിലിറങ്ങി കൂട്ടമാനഭംഗം ചെയ്തു. റോഹ്ത്തകില്‍ മൂന്നുവര്‍ഷം മുമ്പ് യുവതിയെ പീഡിപ്പിച്ച അഞ്ചംഗ സംഘമാണ് യുവതിയെ വീണ്ടും പീഡനത്തിനിരയാക്കിയത്.
യുവതി പഠിക്കുന്ന കോളജിനു സമീപമെത്തിയ സംഘം യുവതിയെ ബലപ്രയോഗം കാറില്‍ കയറ്റി മാനഭംഗത്തിനിരയാക്കിയ ശേഷം സുഖ്പുര ചൗക്കിലെ വഴിവക്കിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മരണാവസ്ഥയിലായ പെണ്‍കുട്ടിയെ പ്രദേശവാസികൾ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2013ല്‍ ഭിവാനിയില്‍ വച്ചാണ് യുവതി ആദ്യം പീഡിപ്പിക്കപ്പെട്ടത്. കേസില്‍ യുവതിയുടെ പരാതിയില്‍ അംഞ്ചംഗ സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ യുവതിയുടെ വീട്ടുകാരെ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഭീഷണി വർധിച്ച സാഹചര്യത്തിൽ പെൺകുട്ടിയുടെ കുടുംബം റോഹ്തകിലേക്ക് താമസം മാറ്റിയിരുന്നു.
ഇതിനു പുറമെ കേസ് ഒത്തു തീർപ്പാക്കാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതികൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: