ചെന്നൈ : സിനിമയില്‍ ചിത്രീകരിക്കുന്ന അക്രമവും അസഭ്യതയും കുട്ടികളെ ചീത്തയാക്കുന്നുവെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി വെങ്കയ്യ നായിഡു.
അതിനാല്‍ അക്രമ സ്വഭാവമില്ലാത്ത നല്ല സിനിമകള്‍ ചിത്രീകരിക്കാനുള്ള തിരക്കഥകള്‍ സംവിധായകരുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ കൊമേഴ്സ് ചെന്നൈയില്‍ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സംഗീതവും വരികളും സാഹിത്യവുമെല്ലാം അടങ്ങിയ വിസ്മയവും മനോഹരവുമായ ഒരു ചലച്ചിത്ര കാലഘട്ടം മുമ്പുണ്ടായിരുന്നുവെന്നും. എന്നാല്‍ ഇത് പതിയെ താഴേക്ക് വന്ന് നിലവാര തകര്ച്ചയിലെത്തിയെന്നു അദ്ദേഹം പറഞ്ഞു. ചില സിനിമകളില്‍ അക്രമം, അസഭ്യം, അശ്ലീലത, ഇരട്ട അര്‍ത്ഥമുള്ള സംഭാഷണങ്ങള്‍ എന്നിവ കടന്നു കൂടി. ഇത് സിനിമയെ ആരോഗ്യകരമല്ലാത്ത കാര്യമാക്കി മാറ്റി.
സംവിധായകര്‍ സ്വയം സെന്‍സര്‍ ചെയ്യണമെന്നും, എന്തിരുന്നാല്‍ സമൂഹത്തില്‍ കുറ്റം ചെയ്യുന്നത് സിനിമയില്‍ കാണിക്കുമ്പോള്‍ അത് കുട്ടികളെ വഴി തെറ്റിക്കാന്‍ കാരണമാകുന്നുണ്ടെന്നും. വിജയ ഫോര്‍മുലയ്ക്കായി കുറ്റകൃത്യങ്ങളും അക്രമവും അസഭ്യതയും അശ്ശീലതയുമെല്ലാം സിനിമയില്‍ കൊണ്ടുവരുമ്പോള്‍ സമൂഹത്തിലെ നല്ലൊരു അന്തരീക്ഷമാണ് തകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: