തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സകല അവശ്യസാധനങ്ങളുടെയും വില ഇന്നു മുതല്‍ കുതിച്ചുയരും. ചരക്ക് വാഹനങ്ങളുടെ നികുതിയും മുദ്രപ്പത്രങ്ങളുടെ വിലയും കുത്തനെ കൂട്ടിയ ബജറ്റില്‍ തുണിത്തരങ്ങള്‍ക്കും പാക്കറ്റിലാക്കിയ ഗോതമ്പിനും കൂടുതല്‍ നികുതി ചുമത്തിയിട്ടുണ്ട്.
വെളിച്ചെണ്ണ , ബസുമതി അരി, ആട്ട, മൈദ, റവ, സൂചി ഗോതമ്പ്, ബര്‍ഗര്‍,പീസ,അലക്കു സോപ്പ് എന്നിവയ്ക്കെല്ലാം ഇന്നു മുതല്‍ വില കൂടുതല്‍ നല്‍കേണ്ടി വരും. പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്കും കപ്പുകള്‍ക്കും വില വര്‍ധിക്കും. പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി നടപ്പിലാകാന്‍ വൈകും. ഭൂമി കൈമാറ്റത്തിന് രജിസ്ട്രേഷന് ഫീസ് കൂടും. 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്കു ഹരിതനികുതി പിരിക്കാന്‍ ചട്ടഭേദഗതി വേണ്ടിവരുമെന്നതിനാല്‍ നടപ്പാകുന്നതു വൈകും.
അന്തര്‍സംസ്ഥാന വാഹന നികുതി നിരക്കുകളും ഇന്നു മുതല്‍ വര്‍ധിക്കും. ചരക്ക് വാഹനങ്ങള്‍ക്ക് 10 ശതമാനമാണ് നികുതി കൂട്ടിയത്. ടൂറിസ്റ്റ് ബസ്സുകളുടെ നികുതിയും പരിഷ്കരിച്ചു. സീറ്റൊന്നിന് 2250, 3500, 4000 എന്നിങ്ങനെ നിലവാരത്തിനനുസരിച്ചാണ് നികുതി.
സീറ്റ് അടിസ്ഥാനത്തില്‍ നികുതി പിരിക്കുന്നതിന് പകരം വാഹനത്തിന്റെ ചതുരശ്രമീറ്റര്‍ കണക്കിലായിരിക്കും ഇനി നികുതി പിരിക്കുക. അന്തര്‍സംസ്ഥാന സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് ഈ നികുതി വര്‍ധന ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: