പുത്തൂര്‍: കൈതക്കോട് വേലന്‍പൊയ്കയില്‍ പഞ്ചായത്തിന്റെ വാട്ടര്‍ ടാങ്ക് വീണ് മരിച്ച അബിഗബ്രിയേലിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതി കാട്ടുന്നു. കുറ്റക്കാരെ രാഷ്ട്രീയം നോക്കി സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തില്‍ ഇതുവരെ ഒരാള്‍ മാത്രമാണ് അറസ്റ്റ് ചെയ്പ്പെട്ടത്. സംഭവത്തിന് ഉത്തരവാദികളായ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയിലെ മറ്റ് ജീവനക്കാര്‍ ഇടതുപക്ഷയൂണിയനില്പ്പെട്ടവരായതിനാല് അവരെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബിജെപി പവിത്രേശ്വരം പഞ്ചായത്ത് സമിതി കുറ്റപ്പെടുത്തി.
പട്ടികജാതി റവന്യൂ വകുപ്പുകളുടെ സംയുക്ത ഫണ്ടായ 48 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കി ശുദ്ധജലപദ്ധതിക്കായി നിര്‍മ്മിച്ച ടാങ്കാണിത്. ഇരുമ്പ് ആങ്കഌയറില് ആണ് ടാങ്ക് സ്ഥാപിച്ചിരുന്നത്. ഭൂമിയിലേക്ക് ആഴത്തിലും ബലത്തിലും കുഴിച്ചിടാത്തതുകൊണ്ട് ഒരുവശത്തേക്ക് പിഴുതാണ് ടാങ്ക് വീടിന് മുകളിലേക്ക് വീണത്. നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ബന്ധപ്പെട്ടവര്‍ ഇതിനെ പറ്റി അന്വേഷിക്കാത്തതാണ് ഒരു ജീവന് നഷ്ടപെടാനും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയത്. സംഭവത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം അധികൃതര്‍ക്കാണെന്നിരിക്കെ മതിയായ നഷ്ടപരിഹാരം നല്കാന് പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് അപലപനീയമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബൈജു ചെറുപൊയ്ക ചൂണ്ടിക്കാട്ടി.
ആശ്വാസധനസഹായമായി മൂന്ന് ലക്ഷം രൂപമാത്രമാണ് ഇപ്പോള്‍ ഈ കുടുംബത്തിന് അനുവദിച്ചിട്ടുള്ളത്. സാധാരണ അപകടങ്ങളില്പെടുന്നവര്ക്കുപോലും മതംനോക്കിയും പാര്‍ട്ടിനോക്കിയും ലക്ഷങ്ങള്‍ വാരിയെറിയുന്ന സര്‍ക്കാരാണ് പാവപ്പെട്ട ഈ കുടുംബത്തെ കണ്ടില്ലെന്ന് നടിക്കുന്നത്. സംഭവത്തില്‍ വാരിയെല്ലടക്കം തകര്‍ന്ന നിലയിലാണ് അബിയുടെ അമ്മ ബീന. ഇരുപത്തഞ്ച് ലക്ഷം രൂപയെങ്കിലും ഈ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും അബിയുടെ അച്ഛന് ആഞ്ചലോസിന് തൊഴില്‍ നല്‍കണമെന്നും ബീനയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബൈജു ചെറുപൊയ്ക ആവശ്യപ്പെട്ടു.
ജൂണ്‍ 25നാണ് കൂറ്റന്‍ വാട്ടര്‍ടാങ്ക് വീടിനുമുകളില്‍ വീണ് ഏഴ് വയസുകാരന് അബി ഗബ്രിയേല്‍ മരിച്ചത്. ശുദ്ധജലപദ്ധതിക്കായി ഇരുപത് അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: