തിരുവനന്തപുരം : പെതുമേഖല ബാങ്കായ എസ്ബിഐയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ലയിപ്പിക്കുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി. ബി.ജെ.പി എംഎല്‍എ ഒ.രാജഗോപാലിന്റെ എതിര്‍പ്പോടെയാണ് പ്രമേയം പാസ്സാക്കിയത്.
എതിര്‍പ്പിന്റെ രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്ന് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത ഒ രാജഗോപാല്‍ വ്യക്തമാക്കി. . സിപിഎമ്മും കോണ്‍ഗ്രസും ലയനത്തെ എതിര്‍ക്കാന്‍ കാരണം മോദി വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിലുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും അറിയിക്കാനും നിയമസഭ തീരുമാനിച്ചു.
ലയനനീക്കം അതീവ ഉത്കണ്ഠയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എസ്ബിടിയുടെ ലയനം സംസ്ഥാനത്തിന്റെ വളര്‍ച്ചയെയും നിക്ഷേപത്തെയും സാരമായി ബാധിക്കും. സംസ്ഥാനത്തിന്റെ വികസനത്തില്‍ എസ്ബിടിയുടെ കാര്‍ഷിക, വികസന വായ്പകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ ഈ ലയനനീക്കത്തില്‍ നിന്നും പിന്മാറണമെന്ന് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെടുന്നതായും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
എസ്ബിടി അടക്കം ആറ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് ജൂണ്‍ 15 നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ബാങ്കുകളെ ലയിപ്പിക്കാനുള്ള എസ്ബിഐ നീക്കത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രിസഭ ലയനത്തിന് അംഗീകാരം നല്‍കിയിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: