കൊച്ചി: വിളപ്പില്‍ശാല പ്രശ്നത്തില്‍ കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസ് നിഷ്ക്രിയമെന്നു ഹൈക്കോടതി. ഈ അവസ്ഥ തുടര്‍ന്നാല്‍ കേന്ദ്ര സേനയുടെ സഹായം തേടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി പരാമര്‍ശം.
കോടതി ഉത്തരവ് ഉണ്ടായിട്ടും മാലിന്യവണ്ടികള്‍ വിളപ്പില്‍ശാലയില്‍ കൊണ്ടുപോകുന്നതില്‍ പോലീസ് ജാഗ്രത കുറവ് കാണിച്ചു. കേസില്‍ കേന്ദ്രത്തേയും സി.ആര്.പി.എഫിനെയും കക്ഷി ചേര്‍ക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സംരക്ഷണം നല്കുന്നതില് പോലീസ് വീഴ്ചവരുത്തിയതായി നഗരസഭ ഹര്‍ജിയില്‍ ആരോപിച്ചു.
മാലിന്യ വണ്ടികള്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കിയില്ല. പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കാമെന്ന കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച പോലീസിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രക്ഷോഭം നടത്തിയതിനാല്‍ മാലിന്യം കൊണ്ടുപ്പോയ വാഹനം അതേപടി തിരികെ കൊണ്ടുവരികയായിരുന്നു.
പോലീസ് നാട്ടുക്കാരെ ബലം പ്രയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: