ന്യൂദല്‍ഹി: കശ്മീരിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്നും കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാണി ഭീകരന് തന്നെയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.
വര്‍ഷകാല സമ്മേളനം തുടങ്ങിയ ആദ്യ ദിവസം തന്നെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിച്ചു. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് പാക്കിസ്ഥാനും കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിക്കുമെതിരെ ശക്തമായ ഭാഷയില്‍ ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്.
കശ്മീരില്‍ സംഘര്‍ഷങ്ങള്‍ സ്പോണ്സര് ചെയ്യുന്നത് പാക്കിസ്ഥാനാണെന്നും ജനങ്ങളെയല്ല വിഘടനവാദികളെയാണ് സുരക്ഷാ ഭടന്മാര് നേരിടുന്നതെന്നും മറുപടി പ്രസംഗത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.
ബുര്‍ഹാന്‍ വാനി ഭീകരനായിരുന്നു, ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡറായിരുന്നു. ഇപ്പോഴത്തെ കശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പാക്കിസ്ഥാനാണെന്നും രാജ്നാഥ് വ്യക്തമാക്കി.
അതേസമയം പത്താം ദിവസവും കശ്മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. തുടര്‍ച്ചായ രണ്ടാം ദിനവും പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: