ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച വിശ്രമകേന്ദ്രം സമീപത്ത് പ്രവര്‍ത്തിക്കുന്ന കോഫീ ഹൗസിന് കൈമറാനുള്ള നീക്കം വിവാദമാകുന്നു. പ്രാദേശിക ഫണ്ടില്‍ ഉള്‍പ്പെടുത്തി വിശ്രമകേന്ദ്രത്തിന് കെട്ടിട്ടനിര്‍മ്മാണത്തിന് എംപി കെ.സി. വേണുഗോപാലാണ് 2008 ല്‍ 45 ലക്ഷം രൂപ അനുവദിച്ചത്. 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശ്രമകേന്ദ്രം തുറന്നു കൊടുത്തു. രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ 24 കട്ടിലുകളും പ്രാഥമിക ആവശ്യത്തിനായി മറ്റു സൗകര്യമുണ്ട്. എന്നാല്‍ സമീപത്ത് പ്രവര്‍ത്തിക്കുന്ന കോഫീ ഹൗസ് മാനേജ്മെന്റിന് വിശ്രമകേന്ദ്രം കൈമാറാന്‍ ആശുപത്രി അധികൃതര്‍ തീരുമാനമെടുത്തതാണ് വിവാദമായിരിക്കുന്നത്.
ജില്ലയ്ക്ക് പുറത്തു നിന്നും മറ്റും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഈ കേന്ദ്രം ആശ്വാസകരമായിരുന്നു. കുളിക്കുവാനും വിശ്രമിക്കുവാനും ദിനചര്യകള്‍ നടത്തുവാനും ഏക ആശ്രയം ഈ വിശ്രമകേന്ദ്രമാണ്. പുറത്ത് ലോഡ്ജുകളില്‍ ഒരു ദിവസത്തെ മുറിവാടക 300 മുതല്‍ ആയിരം രൂപ വരെയാണെന്നിരിക്കെ. വിശ്രമ കേന്ദ്രത്തില്‍ 24 മണിക്കൂര്‍ താമസിക്കുന്നതിന് വെറും 25 രൂപ മാത്രമാണ് ഈടാക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി യുടെ പണി പുരോഗമിയ്ക്കുന്നതിനാല്‍ നിലവില്‍ കോഫീ ഹൗസ് പ്രവര്‍ത്തിയ്ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനാലാണ് കോഫി ഹൗസ് വിശ്രമകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തതെന്നാണ് ആശുപത്രി അധികാരികളുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: