ബെംഗളൂരു: കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് രാജിവച്ചു. ഡിഎസ്പി ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് കെ.ജെ. ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് രാജി.
സിദ്ധരാമയ്യ മന്ത്രിസഭയില്‍ നഗരവികസന വികുപ്പാണ് മലയാളിയായ കെ.ജെ. ജോര്‍ജ് കൈകാര്യം ചെയ്തിരുന്നത്. മന്ത്രിക്കുപുറമേ മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.
ഈമാസം ഏഴിനാണ് ഗണപതിയെ അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് മുമ്പ് ഒരു പ്രാദേശിക ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനു പിന്നില്‍ മന്ത്രി കെ.ജെ. ജോര്‍ജും, ഇന്റലിജന്‍സ് ഐജി എ.എം. പ്രസാദ്, ലോകായുക്ത ഐജി പി. പ്രണബ് മൊഹന്തി എന്നിവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: