ഔറംഗാബാദ്: ബിഹാറിലെ ഔറംഗാബാദില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാലു സിആര്‍പിഎഫ് ജവാന്മാര്ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാവിലെ ഔറംഗാബാദ്-ഗയ അതിര്‍ത്തിയിലെ ദുമ്രി നള്ളയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിവന്ന സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫ് നടത്തിയ ആക്രമണത്തിലാണു മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
പരിക്കേറ്റ ജവാന്മാരെ ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: