സനാ: യെമനില്‍ ചാവേര്‍ ബോംബ് സ്ഫോടനങ്ങളില്‍ 11 പേര് കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ യെമനില്‍ മുമ്പ് അല്‍ഖ്വയ്ദയ്ക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. സൈനിക ചെക്ക് പോസ്റ്റിനടുത്തായിരുന്നു സ്ഫോടനങ്ങള്‍.
ബോംബ് ഘടിപ്പിച്ച ട്രക്ക് മുകല്ലയിലെ ചെക്ക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആദ്യ സ്ഫോടനമെന്ന് സൈനിക വക്താവ് അറിയിച്ചു. പിന്നാലെ ഹാജറിലെ ഹെക്ക്പോസ്റ്റിനടുത്ത് അടുത്ത സ്ഫോടനമുണ്ടായി.
സ്ഫോടനങ്ങളില്‍ 18 പേര്‍ക്കു പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ സിവിലിയന്മാരാണ്. അല്‍ക്വയ്ദ ഭീകരരാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: