കോട്ടയം: ഋഷിരാജ്സിങ്ങിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ നിന്ന് 1,000 കിലോ നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കോട്ടയം തിരുനക്കര ക്ഷേത്രത്തിന് വടക്കേ നടയിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നുമാണ് ഹാന്‍സ്, ഗണേഷ്, ചുക്ക എന്നീ ഇനത്തില്‍പെട്ട ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
കൂടാതെ സുഗന്ധമുറുക്കാന്‍ പോലുള്ള സാധനങ്ങളില്‍ ലഹരി കൂട്ടുന്നതിനായി ഉപയോഗിക്കുന്നതെന്ന് കരുതുന്ന സില്‍വര്‍ പേപ്പറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
എന്‍എസ്എസ് വനിതാ ഹോസ്റ്റലിന്റെയും കോ ഓപ്പറേറ്റീവ് കോളേജിന്റെയും സമീപത്തായാണ് ഈ വന്‍ പുകയില ശേഖരമുണ്ടായിരുന്നത്.
കോട്ടയം ടെമ്പിള്‍ റോഡിലെ ആനന്ദാസില്‍ ഏജന്‍സീസിലെ ആനന്ദന്, ഭാര്യ അമ്പിളി എന്നിവര്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. യാതൊരുവിധ രേഖകളുമില്ലാതെയാണ് ഇത്രയധികം പുകയില ഉത്പന്നങ്ങള്‍ ഇവിടെ ശേഖരിച്ചതെന്ന് റെയ്ഡിന് നേതൃത്വം നല്കിയ കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് പറഞ്ഞു. കമ്മീഷണര്‍ ഋഷിരാജ് സിങും ഗോഡൗണിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: