ഡിവൈഎസ്പി ഗണപതി , കെ.ജെ. ജോര്‍ജ്ജ്
ബെംഗളൂരു: ഡിവൈഎസ്പി ഗണപതിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സംഭവത്തില്‍ കേസ് എടുക്കാന്‍ മടിക്കേരി കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് കര്‍ണ്ണാടകത്തിലെ മലയാളിയായ മന്ത്രി കെ.ജെ. ജോര്‍ജ്ജ് രാജിവച്ചു. അതേസമയം ഡിവൈഎസ്പിയുടെ ആത്മഹത്യയെച്ചൊല്ലി കര്‍ണ്ണാടക നിയമസഭ ആറാം ദിവസവും സ്തംഭിച്ചു. മടിക്കേരിയിലെ ഒരു ലോഡ്ജില്‍ ജൂലൈ ഏഴിനാണ് ഗണപതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ദക്ഷിണ കന്നടയിലെ ഒരു രാഷ്ട്രീയ നേതാവും ഒരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനും കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ഗണപതി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. എഡിജിപി എ.എം. പ്രസാദും ബെംഗളൂരു വികസനമന്ത്രി കെ.ജെ. ജോര്‍ജ്ജും തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും തനിക്ക് എെന്തങ്കിലും സംഭവിച്ചാല്‍ അവരായിരിക്കും ഉത്തരവാദികളെന്നും ഗണപതി, ജീവനൊടുക്കുന്നതിനു മുന്‍പ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.
ഇന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമില്ലെന്നും ഗണപതി പറഞ്ഞിരുന്നു. മന്ത്രിയെ പുറത്താക്കണമെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ ആറു ദിവസമായി വന്‍ പ്രതിപക്ഷപ്രതിഷേധമാണ് നടക്കുന്നത്.
ഇന്നലെ രാവിലെ കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തിയ ശേഷം വൈകിട്ടാണ് ജോര്‍ജ്ജ് രാജിപ്രഖ്യാപിച്ചത്.
എന്നും വിവാദ നായകനാണ് കോട്ടയം സ്വദേശിയായ ജോര്‍ജ്ജ്. മുന്‍പ് ആഭ്യന്തര മന്ത്രിയായിരിക്കെയും വിവാദമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം സത്യസന്ധനും മികച്ച ഉദ്യോഗസ്ഥനുമായ ഐഎഎസുകാരന് ഡികെ രവി ജീവനൊടുക്കിയതിനു പിന്നിലും ഇയാളായിരുന്നു.
എന്നാല്‍ സിബിഐക്ക് കൃത്യമായ തെളിവ് ശേഖരിക്കാന്‍ കഴിയെപോയതിനാല് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പക്ഷെ അന്ന് ആഭ്യന്തര വകുപ്പ് പോയി. പകരം ലഭിച്ചതാണ് ബെംഗളൂരു വികസന വകുപ്പ്. ബിസിനസുകാരനായ ഇയാള്‍ക്ക് രാഷ്ട്രീയവും മന്ത്രി പദവിയും ബിസിനസിന്റെ ഭാഗമാണ്. കര്‍ണ്ണാടകത്തിലെ കുടകിലാണ് താമസം. 90ല്‍ നഗരവികസന മന്ത്രിയായി. അന്ന് നിരവധി ഭൂമി കൈയേറ്റ ആരോപണങ്ങളാണ് ഇയാള്‍ക്ക് എതിരെ ഉയര്‍ന്നത്. ആരോപണങ്ങള്‍ പലകുറിള ഉയര്‍ന്നിട്ടും മന്ത്രി പദത്തില്‍ കയറുന്നത് ദല്‍ഹി സ്വാധീനം ഉപയോഗിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: