ന്യൂദല്‍ഹി: സോണിയ കോണ്‍ഗ്രസ് അധ്യക്ഷയാണ്. മകന് രാഹുല്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷനും. വലിയ പാരമ്പര്യം അവകാശപ്പെടുന്ന ദേശീയ പാര്‍ട്ടിയുടെ തലപ്പത്താണ് രണ്ടു പേരും. പക്ഷെ, പതിനാറാം ലോക്സഭ രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇരുകൂട്ടര്‍ക്കും പാര്‍ലമെന്റില്‍ ഒന്നും ചോദിക്കാനില്ല.
രണ്ടു വര്‍ഷത്തിനിടെ എട്ട് സമ്മേളനങ്ങള്‍ നടന്നിട്ടും ലോക്സഭയില്‍ രണ്ടു പേരും ഇതുവരെ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ല. പക്ഷെ, ഇരുവരും ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.
ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 128 ചോദ്യങ്ങളാണ് ഇതുവരെ ഉന്നയിച്ചത്. ഇന്ഡ്സ്പെന്ഡ് എന്ന സ്ഥാപത്തിന്റെ സര്‍വ്വേയിലാണ് ഇക്കാര്യം വെളിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: