ഇടുക്കി: ജില്ലയില്‍ എക്സൈസ് ഉദ്യോസ്ഥര്‍ വ്യാപകമായി നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായി 15 സ്ക്വാഡുകളെയാണ് ജില്ലയില്‍ പരിശോധനക്കായി നിയോഗിച്ചിരുന്നത് എന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ. നെല്‍സണ്‍ അറിയിച്ചു. 2400 പാക്കറ്റ് പാന്മാസാല, 6.500 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍, 600 പാക്കറ്റ് സിഗരറ്റ്, 265 പാക്കറ്റ് ബീഡി എന്നിവ പിടികൂടിി
. കോട്പാ നിയമപ്രകാരം 83 കേസുകള്‍ കണ്ടെടുത്തു. വിദ്യാലയങ്ങളുടെ പരിസരത്ത് നടത്തിയ റെയ്ഡിലാണ് ബീഡി, സിഗരറ്റ് തുടങ്ങിയവ പിടികൂടിയത്. അസി. എക്സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സീസ് പരിശോധനക്ക് നേത്യത്വം നല്കി. 150 – ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു പി വിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 2.6 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടത്തു. അരിക്കുഴ, ആലക്കോട് എന്നിവിടങ്ങളിലെ സ്കൂള്‍ പരിസരങ്ങളിലും തൊടുപുഴ നഗരത്തിലുമാണ് പരിശോധനയില്‍ കേസ് പിടികൂടിയത്. വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫീസിന്റെ പരിധിയില്‍ മുപ്പത്തിയെട്ട് കേന്ദ്രങ്ങളില്‍ നടത്തിയ വിവിധ റെയ്ഡില്‍ 1900 പാക്കറ്റ് പാന്‍മസാല പിടികൂടി. പതിനേഴ് പേര്‍ക്കെതിരെ കോട
്പാ നിയമപ്രകാരം കേസെടുത്തു. തമിഴ്നാട്ടില്‍ നിന്നും ചരക്കുകളുമായി വരുന്ന ഡ്രൈവര്‍മാരാണ് വില്‍പ്പനക്കാര്‍ക്ക് പാന്‍മസാലകള്‍ എത്തിച്ചുകൊടുക്കുന്നത്. കുമളി, ഒന്നാം മൈല്‍, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍ എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത് വണ്ടിപ്പെരിയാര്‍ പാലത്തിന് അടിയില്‍ നിന്നും ഉടമസ്ഥനില്ലാത്ത അവസ്ഥയില്‍ 600 പായ്ക്കറ്റ് കണ്ടെടുത്തു. തമിഴ്നാട്ടില്‍ നിന്നും അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന ഒരു പായ്ക്കറ്റ് പാന്‍മസാല 20 മുതല്‍ 50 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഋഷിരാജ് സിംഗ് 20 ന് ജില്ലയില്‍ എത്തുന്നതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: