വണ്ണപ്പുറം: അറുപതോളം വരുന്ന കുടുംബങ്ങളുടെ ആശ്രയമായ വഴി മണ്ണിടിഞ്ഞ് വീണ് അടഞ്ഞിട്ടും തൊടു ന്യായങ്ങള്‍ നിരത്തി പഞ്ചായത്ത് അധികൃതര്‍ കയ്യൊഴിയുന്നു. തലയ്ക്കപടിയിലാണ് റോഡ് ഒരാഴ്ചയിലധികമായി അടഞ്ഞ് കിടക്കുന്നത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് മണ്ണ് വീണ് കാല്‍നടയാത്രപ്പോലും അന്യമായ റോഡ് പഞ്ചായത്ത് നന്നാക്കാതിട്ടിരിക്കുന്നത്. വണ്ണപ്പുറം-തലയ്ക്കപടി- ചേലച്ചുവട് ലൈന്‍ റോഡാണിത്. അശാസ്ത്രീയ നിര്‍മ്മാണം മൂലമാണ് റോഡിന്റെ ഒരു വശത്തെ മണ്ണിടിഞ്ഞത്. വീതി കുറഞ്ഞ റോഡ് സംരക്ഷണ ഭിത്തി പോലും നിര്‍മ്മിക്കാതെ 15 അടിയോളം താത്തി മണ്ണെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡില്‍ മഴ ശക്തമായതോടെ ചെളി നിറഞ്ഞു. ഇതോടെ കാല് നടയാത്രപ്പോലും അന്യമായി മാറിയിരിക്കുകയാണ്. ഇരു വശങ്ങളിലേയും ജനങ്ങള്‍ കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മ്മിച്ച റോഡാണ് ഇത്തരത്തില്‍ ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: