പള്ളുരുത്തി: സുഭാഷ് പാര്‍ക്ക് നവീകരണവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് ആവശ്യപ്പെട്ട രേഖകള്‍ നഗരസഭ നല്‍കിയില്ല. കൊച്ചി നഗരസഭാ സെക്രട്ടറിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ശിക്ഷാ നടപടി. 2015 സെപ്റ്റംബര്‍ 22 നാണ് സ്വാശ്രയ സെക്രട്ടറി കെ.പ്രഭാകരന് സുഭാഷ് പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരാവകാശം തേടിയത്.
നഗരസഭയില്‍ നിന്നുള്ളനിര്ദ്ദേശ പ്രകാരം 700 രൂപ രേഖകള്‍ ലഭിക്കാന്‍ പണമായി നല്‍കുകയും ചെയ്തു. എന്നാല്‍ നിരന്തരം തന്നെ ബുദ്ധിമുട്ടിച്ച് വിവരവകാശം നല്കാതിരിക്കാന് നഗരസഭ മനപ്പൂര്‍വ്വം ശ്രമിച്ചുവെന്ന് കാട്ടി ഇദ്ദേഹം സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. പരാതിക്കാരന്റെ ആവശ്യം ബോദ്ധ്യപ്പെടുകയും, ഇയാള്‍ അടച്ച പണം 700 രൂപ തിരിച്ചു കൊടുക്കുവാനും, മുഴുവന്‍ രേഖകളും പത്തുദിവസത്തിനകം പോസ്റ്റലില്‍ അയച്ചുകൊടുക്കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു. വിവരാവകാശം നല്കുന്നതില് നഗസഭാ സെക്രട്ടറി വീഴ്ച വരുത്തിയതായും കമ്മീഷന് കണ്ടെത്തി. ഉത്തരവില്‍ ഇങ്ങനെ പറയുന്നു.
അപ്പീല്‍ ഹര്ജിക്കാരന് ആവശ്യപ്പെട്ട വിവരം നല്‍കാതെ ഒന്നാം എതിര് കക്ഷിനിയമത്തിലെ 20 (1) (2) വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കുറ്റമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷന്റെ വിധിയില്‍ പരാമര്‍ശിക്കുന്നു. ഇതു പ്രകാരം താല്‍ക്കാലിക ശിക്ഷാനടപടിക്ക് കമ്മീഷന് നിര്‍ദ്ദേശിച്ചു.
കോര്പ്പറേഷന് ഓഫീസില്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ കൃത്യമായി സ്വീകരിച്ച് അപേക്ഷകന് രശീതു നല്കി നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം.പോള്നിര്ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: