തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ അഴിമതിയും ധൂര്‍ത്തും ഇല്ലാതാക്കുമെന്ന് അക്കാദമി ചെയര്മാന് കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമത്തിനുള്ളില്‍ നിന്നായിരിക്കും ജീവനക്കാരെ നിയമിക്കുക.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമയ്ക്കുള്ള പ്രധാന്യം വര്‍ദ്ധിപ്പിക്കാന്‍ മലയാളം ഫിലിം പാക്കേജ് കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലെ നിയമം അനുസരിച്ച് ഒമ്പത് മലയാളം സിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി. ഫിലിം ഫെസ്റ്റിവലിനു ഉപയോഗപ്രദമാക്കുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന ഫെസ്റ്റിവല്‍ കോംപ്ലക്സ് കവടിയാര്‍ കൊട്ടാരത്തിനു സമീപം നിര്‍മ്മിക്കും.
ഫിലിം ഫെസ്റ്റിവലിന് എത്തുന്ന പ്രതിനിധികളെ എല്ലാം ഉള്‍ക്കൊള്ളുന്ന തരത്തിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിലേയ്ക്കായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 3.25 ഏക്കര്‍ സ്ഥലം അക്കാദമിക്ക് നല്‍കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫിലിം മാര്‍ക്കറ്റിംഗിന് വളരെ പ്രാധാന്യം നല്‍കുമെന്നും കമല്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ സിനിമയ്ക്ക് പ്രധാന്യം നല്കി നടപ്പിലാക്കിയിരുന്ന ടൂര്‍ ആന്റ് ടാക്കീസ് പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ടൂര്‍ ആന്റ് ടാക്കീസ് വീണ്ടും നടപ്പിലാക്കുമെന്നും കമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: