തിരുവനന്തപുരം: മൈക്രോ ഫൈനാന്‍സ് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ സമുദായ സംഘടനയായ എസ്എന്‍ഡിപി യോഗത്തേയും അതിന്റെ നേതാക്കളെയും സമൂഹമദ്ധ്യേ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിന്നാക്കവികസന കോര്പ്പറേഷഷനില് നിന്നും വായ്പയെടുത്ത മുഴുവന്‍ സമുദായങ്ങളുടെയും തുക തിരിച്ചടച്ചതിന്റെയും വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വായ്പാ തുക തിരിച്ചടയ്ക്കാത്തവര്ക്കെതിരെയും പിന്നാക്ക വിഭാഗങ്ങളിലെ ചെറിയ ഹിന്ദു സമുദായങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കാതിരുന്ന പിന്നാക്ക വികസന കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണം.
പിന്നാക്ക സമുദായത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും ആനുകൂല്യങ്ങള്‍ ഒരേസമയം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളെ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആനുകൂല്യപരിധിയില്‍ നിന്നും മാറ്റിനിര്‍ത്തണം.
കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ ന്യൂനപക്ഷ പ്രീണന നയങ്ങളുടെ ഇരകളായിമാറിയ നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ജനവിഭാഗങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തതിന്റെ പേരില്എസ്എന്ഡിപി യോഗത്തേയും അതിന്റെ നേതാക്കളേയും പ്രതികാരബുദ്ധിയോടെ വേട്ടയാടാനുള്ള ശ്രമം ഹൈന്ദവ ജനത തിരിച്ചറിഞ്ഞ് പ്രതികരിക്കും.
ഒരുവശത്ത് ‘നമുക്ക് ജാതിയില്ല’ എന്ന പേരില്‍ സെമിനാര്‍ നടത്തുകയും മറുവശത്ത് ഹൈന്ദവ പിന്നാക്ക ജനവിഭാഗങ്ങളുടെ അതിജീവന ശ്രമങ്ങളെ ബോധപൂര്‍വ്വം തച്ചുതകര്‍ക്കുകയും ചെയ്യുന്ന സമീപനം പിണറായി സര്‍ക്കാരിന്റെ നിയന്ത്രണം ഹൈന്ദവ വിരുദ്ധ ശക്തികളുടെ കൈകളിലാണെന്നതിന് തെളിവാണെന്നും പുഞ്ചക്കരി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: