തിരുവനന്തപുരം : പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സംഗ്രാന്റ് തുക വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനം നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി നാളെ സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പത്രക്കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ധര്‍ണ സെക്രട്ടേറിയറ്റ് പടിക്കലായിരിക്കും.
പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സംഗ്രാന്റ് ഈ വര്‍ഷവും എല്‍പി സ്കൂള്‍ 250, യു.പി. സ്കൂള്‍ 500, ഹൈസ്കൂള്‍ 750 എന്നീ നിരക്കുകളിലാണ് വിതരണം ചെയ്തത്.
എന്നാല്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ഗണ്യമായ വര്‍ധനയോടെ ഇതിനെക്കാള്‍ പല മടങ്ങുകളില്‍ വര്‍ദ്ധിപ്പിച്ച് വിതരണം ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ സാമ്പത്തികമായി മുന്നാക്കാവസ്ഥയിലുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍തുക സ്കോളര്ഷിപ്പിനൊപ്പം മേശയും ഇതര പഠനോപകരണങ്ങളും അടക്കമുള്ള വന്‍ സഹായങ്ങളും കിട്ടുന്നുണ്ട്.
കാലങ്ങളായി തുടരുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും വിവിധ സ്കോളര്‍ഷിപ്പുകളുടെയും ലംപ്സം ഗ്രാന്റിന്റെയും തുകകള്‍ ഏകീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്ന ന്യൂനപക്ഷ പ്രീണനപരമായ നയം തിരുത്തണമെന്നും 2012 മെയ് 23ന് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച അവകാശ പത്രികയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പല ഘട്ടങ്ങളായി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും പട്ടികജാതി-വര്‍ഗ്ഗവികസന വകുപ്പ് മന്ത്രിയില്‍ നിന്നും ഉറപ്പ് കിട്ടിയിട്ടുള്ളതാണ്.
പക്ഷെ ഈ വര്‍ഷവും ഇതേ വിവേചനപരമായ നടപടികളാണ് സര്‍ക്കാര്‍ തലത്തിലുണ്ടായിരിക്കുന്നത്. പട്ടികജാതി-വര്‍ഗ്ഗ വികസനത്തിനുവേണ്ടി ചിലവഴിക്കേണ്ട തുകയില്‍ ഗണ്യമായ ശതമാനം ലാപ്സായി പോകുന്ന സാഹചര്യത്തിലാണ് പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവഗണന നേരിടേണ്ടി വരുന്നത്.
ഇതര പിന്നാക്കഹിന്ദു വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും നാമമാത്രമായി പഠന സഹായമാണ് ലഭിക്കുന്നത്.
ഈ കാര്യങ്ങള്‍ ഈ അധ്യയനവര്‍ഷം തന്നെ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിക്കുന്നതെന്ന് ഭാര്‍ഗ്ഗവറാം പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: