തലശ്ശേരി: സിപിഎം ക്രിമിനല്‍ സംഘത്തിന്റെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി കോളിക്കടവിലെ കാറ്റാടി വീട്ടില്‍ ഉഷ(46)യെയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ എടവൂര്‍ ശിവക്ഷേത്രത്തിന് സമീപം വെച്ചാണ് ഉഷയെ മര്‍ദ്ദിച്ചത്. സിപിഎം പ്രവര്‍ത്തകനായ അരോളി ബാലന്റെ രണ്ട് മക്കള്‍ ചേര്‍ന്നാണ് വീട്ടമ്മയെ പട്ടാപ്പകല്‍ റോഡിലിട്ട് മര്‍ദ്ദിച്ചത്. എടവൂര്‍ ശിവക്ഷേത്രത്തില്‍ നടക്കുന്ന രാമായാണ പാരായണത്തിന് സ്ഥിരമായി പോകുന്നതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. നേരത്തെ ഇതു സംബന്ധിച്ച് സിപിഎം പ്രവര്‍ത്തകയായ പായംകുടി ശാന്ത ഉഷയെ രാമായണ പാരായണത്തിന് പോകുന്നത് തടയുകയും അക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ ഉഷയുടെ പേരില്‍ അപവാദ പ്രചാരണവും നടത്തിയിരുന്നു. ഇത്തരം എതിര്‍പ്പുകളൊന്നും വകവെക്കാതെ ഉഷ സ്ഥിരമായി പാരായണത്തില്‍ പങ്കെടുത്തുവരികയായിരുന്നു. സിപിഎം ശക്തികേന്ദ്രത്തില്‍ ക്ഷേത്രദര്‍ശനവും പാരായണവുമായി മുന്നോട്ട് പോകുന്ന ഉഷയുടെ ഉറച്ച തീരുമാനത്തിലുള്ള അസഹിഷ്ണുതയാണ് സിപിഎമ്മിനെ പ്രകോപിതരാക്കിയത്. മര്‍ദ്ദനമേറ്റ ഉഷ ഞായറാഴ്ച ഇരിട്ടി ഗവ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും സിപിഎമ്മുമാര്‍ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തുകയും ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: