വടകര: കോട്ടപ്പള്ളിയില്‍ ലീഗ്-മാര്‍ക്സിസ്റ്റ് സംഘര്‍ഷം. വീടുകള്‍ക്ക് നേരെ അക്രമവും ബോംബേറും. തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ലീഗ്-സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവം. രണ്ടു വീടുകള്‍ക്ക് നേരെയും, ഹോട്ടലിന് നേരെയുമാണ് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുനത്തില്‍ അഹമ്മദിന്റെയും, സിപിഎം പ്രവര്‍ത്തകനായ അരീക്കല്‍ ചാലില്‍ കണ്ണന്റെയും വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ നേരെ അക്രമം ഉണ്ടായത്.
ആയുധവുമായി വീട് കുത്തിത്തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം കിടപ്പുമുറിയിലെ സാധനങ്ങള്‍ വലിച്ചിട്ടു. രണ്ടുപവന്റെ രണ്ടു വളകളും കവര്‍ന്നു. ഷോക്കേസും തകര്‍ത്തു. അക്രമത്തിന് ശേഷം പൈപ്പ് ബോംബും എറിഞ്ഞു ഭീതി പരത്തി. പുലര്‍ച്ചെ നാലു മണിക്ക് ശേഷമാണ് സിപിഎം പ്രവര്‍ത്തകന്റെ വീടിന്റെ മുഴുവന്‍ ജനല്‍ ചില്ലും അടിച്ചു തകര്‍ത്തത്. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറും കേടുവരുത്തി.
ഞായറാഴ്ച രാവിലെ ബൈക്ക് യാത്രക്കാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായ മുസ്ലിം ലീഗ് അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. അക്രമത്തിന് തിരിച്ചടിയായി ലീഗ് പ്രവര്‍ത്തകനായ എളമ്പിലായ് മൂസക്കും മര്‍ദ്ദനമേറ്റു. സംഘര്‍ഷവും അക്രമവുമായി ബന്ധപ്പെട്ട് വടകര പോലീസ് 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 50 ഓളം പേര്‍ക്കെതിരെ കേസ്സെടുത്തു. വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: