കോഴിക്കോട്: എംപ്ലോയീസ് പ്രോവിഡന്റ് പെന്ഷന് പരിഷ്കരിക്കുന്നതു സംബന്ധിച്ച് നിലവിലുള്ള കോടതിവിധി നടപ്പാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപിഎഫ് പെന്ഷന് പരിഷ്കരിച്ചിട്ട് 21 വര്‍ഷം പി്ന്നിട്ടെന്നും
40 വര്‍ഷത്തോളം ജോലിചെയ്ത ആളുകള്‍ക്ക് ഇന്നും പെന്‍ഷനായി ലഭിക്കുന്നത് തുച്ഛമായ തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇ.പി.എഫ് പെന്ഷന് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്ത് നല്‍കിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. ഇ.പി.എഫ് പെന്ഷന് പരിഷ്കരണമെന്ന മനുഷ്യാവകാശ കമ്മീഷന് വിധിയും സുപ്രീംകോടതിവിധിയും ഇതുവരെ നടപ്പാക്കിയിട്ടില്ല.എം. പിമാരുടെയും മന്ത്രിമാരുടെയും പെന്‍ഷനും ശമ്പളവും മുറപോലെ വര്‍ധിപ്പിക്കുമ്പോഴും തൊഴിലെടുത്ത സാധാരണക്കാരന്റെ കാര്യത്തില്‍ ഭരണകര്‍ത്താക്കള്‍ അലംഭാവം കാണിക്കുന്നതായും പെന്ഷന് നല്കാന് അലംഭാവം കാണിക്കുന്നു. ഭാരവാഹികളായ എം.ടി. സുരേഷ് ബാബു, കെ.എന്‍. ധര്മപാലന്, പി.പി. ശശീന്ദ്രന്, വേണുഗോപാലന്‍ നായര്‍, പ്രഭാകരന് നായര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: