കൊച്ചി: ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ യുവതിയെ നടുറോഡില്‍ അപമാനിച്ചെന്ന കേസില്‍ അഭിഭാഷക സമൂഹവും പോലീസും പരസ്യമായ ഏറ്റുമുട്ടിലിലേക്ക് കടന്നതിന് പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തയ്യാറാക്കിയ രേഖ പുറത്ത്.
ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്റെ പിതാവ് എഴുതി തയ്യാറാക്കി ഒപ്പിട്ട് നല്കിയ കത്താണ് പുറത്തുവന്നത്. മുദ്രപത്രത്തില്‍ എഴുതിയ കത്തില്‍ മകന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ട്.
അറസ്റ്റു വാര്‍ത്ത പുറത്തായതോടെ യുവതിയെ ധനേഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വാധീനിച്ചെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ന്ന് കോടതിക്ക് പുറത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.
അതേസമയം സംഭവം കൂടുതല്‍ വിവാദമായതോടെ മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തന്നെ കടന്നു പിടിച്ചത് ഗവണ്മെന്റ് പ്ളീഡര്‍ തന്നെയാണെന്ന് ഈ മൊഴിയില്‍ യുവതി സമ്മതിക്കുന്നുണ്ട്. ഇയാളെ ഇനിയും കണ്ടാല്‍ തിരിച്ചറിയാനൊക്കുമെന്നും മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. രാത്രി 7.10 ന് ഉണ്ണിയാട്ടില്‍ ലെയിനില്വച്ച് പരാതിക്കാരിയായ സ്ത്രീയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന് ഉണ്ണിയാട്ടില്‍ ലെയിനില്വച്ച് കയറിപ്പിടിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: