കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഗവ. പ്ലീഡര്‍ യുവതിയെ കടന്നു പിടിച്ച സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്.
ഹൈക്കോടതിയിലെ മീഡിയ റൂമിലെത്തിയാണ് ധനേഷ് മാത്യു മാഞ്ഞൂരാനും ഒരുവിഭാഗം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ഇതിനെതിരേ ചീഫ് ജസ്റ്റീസിന് മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അതേസമയം കേസില്‍ അന്വേഷണം നടക്കട്ടെയെന്നും ഇപ്പോള്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് മാത്യു നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
പൊതുജനമധ്യത്തില്‍ പോലീസ് തന്നെ ആക്ഷേപിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു.വിശദവാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: