ആലപ്പുഴ: റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകളുടെ അനിശ്ചതകാല സമരം യാത്രക്കാരെ വലച്ചു. ഒരു ദിവസം പിന്നിട്ട കൂടുതല്‍ ശക്തമാക്കാന്‍ ഉടമകള്‍ തീരുമാനിച്ചു. ദേശീയപാത തകര്‍ന്നു തരിപ്പണമായിട്ടും കുഴികള്‍ അടയ്ക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മുതല്‍ നഗരത്തിലെ സ്വകാര്യബസുകളുടെ സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.
കലവൂര്‍- ആലപ്പുഴ, ആലപ്പുഴ- ഇരട്ടക്കുളങ്ങര, ആലപ്പുഴ- മണ്ണഞ്ചേരി- കഞ്ഞിപ്പാടം റൂട്ടുകളിലെ ബസുകളാണ് അനിശ്ചിതകാലത്തേക്ക് ഓട്ടം നിര്‍ത്തിയത്. തീരദേശറൂട്ടിലെ സര്‍വീസിനെ ഇന്നലെ സമരം ബാധിച്ചില്ലെങ്കിലും ഇന്ന് ചേര്‍ത്തലയില്‍ നിന്നും തുമ്പോളി പളളി ജംഗ്ഷന് വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുളളൂവെന്ന് ഉടമകള്‍ അറിയിച്ചു. ദേശീയപാതയിലൂടെ സര്‍വ്വീസ് നടത്താതെ നിലവില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഈ തീരുമാനമെന്ന് ഉടമകള്‍ പറഞ്ഞു. ഇതിനിടെ സമരത്തില്‍ ഇന്നലെ വിദ്യാര്‍ത്ഥികളടക്കമുളള യാത്രക്കാരാണ് ഏറെ വലഞ്ഞത്.
കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസില്ലാത്ത കഞ്ഞിപ്പാടം, റെയില്‍വേ സ്റ്റേഷന് ഉള്‍പ്പടെയുളള സ്ഥലങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു. മെഡിക്കല്‍ക്കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് ചികിത്സയ്ക്ക് പോകാന്‍ കഴിയാതെ പനിബാധിതരടക്കമുളള രോഗികളും വലഞ്ഞു. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയാല്‍പ്പോലും യാത്രാദുരിതമുളള സ്ഥലത്താണ് എണ്‍പതോളം സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയത്. റോഡുകളുടെ ശോചനീയാവസ്ഥമൂലം ഭീമമായ നഷ്ടമാണ് ബസുടമകള്‍ക്ക് ദിനംപ്രതി ഉണ്ടാകുന്നത്.
നിലവില്‍ പന്ത്രണ്ടോളം ബസുകള്‍ വര്‍ക്ക്ഷോപ്പുകളിലാണ്. സര്‍വീസ് നടത്തുന്നതിനിടെ കുഴിയില്‍ വീണും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രമൂലവും ബസുകളുടെ യന്ത്ര ഭാഗങ്ങളും മറ്റും കേടുവരികയും നശിക്കുകയും ചെയ്തു. നിരവധിത്തവണ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല സ്വകാര്യബസുകള്‍ ഓടിയില്ലെങ്കില്‍ ഇവിടെ ഒന്നും സംഭവിക്കില്ലെന്ന് പൊതുമരാമത്തുമന്ത്രി പരസ്യമായി പറയുകയും ചെയ്തത് തങ്ങളെ ആക്ഷേപിക്കുന്നതിനു തുല്യമാണെന്ന് ഉടമകള്‍ പറയുന്നു.
സമരം ഒരുദിവസം പിന്നിട്ടെങ്കിലും ഒത്തുതീര്‍പ്പു ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. റോഡ് ഗതാഗത യോഗ്യമാക്കാന്‍ മിലിട്ടറി എന്‍ജിനീയറിങ് വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് കേരളാ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പി. ജെ. കുര്യന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. നവാസ്, ഷാജിലാല്‍, നവാസ് പറായില്‍, എസ്. എം. നാസര്‍, സത്താര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: