ചേര്‍ത്തല: വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. വാരണം അയ്യപ്പഞ്ചേരി കണ്ടത്തിപറമ്പ് വീട്ടില്‍ വി. ഉണ്ണികൃഷ്ണന്(55), പള്ളിപ്പുറം കെആര്‍പുരം പൊടിയാട്ട് വീട്ടില്‍ എന്‍. ഉദയപ്പന്‍(51) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ത്തലയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് തണ്ണീര്‍മുക്കം സ്വദേശിയുടെ കൈവശമുണ്ടായിരുന്ന തമിഴ്നാട്ടിലെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണനും ഉദയപ്പനും പിടിയിലായത്.
സേലം സ്വദേശി ഷണ്മുഖന് മുഖാന്തിരമാണ് ഇവര്‍ ലൈസന്‍സ് തരപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കു വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് വ്യാജലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. നാലായിരം രൂപയും ഫോട്ടോയും വാങ്ങിയാണ് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയിരുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹനപരിശോധന കൂടുതല്‍ ശക്തമാക്കുവാനും ഇത്തരം ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ പിടിച്ചെടുക്കാനുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: