അടിമാലി: കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും അടിമാലിയില്‍ വ്യാപകമാകുന്നു. ടൗണിലേയും സമീപ പ്രദേശങ്ങളിലേയും ചില മാടക്കടകള്ക്ക് പുറമെ ഓട്ടോറിക്ഷയിലും ബൈക്കിലും ചുറ്റി നടന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങളുമുണ്ട്. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള വിപുലമായ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടൗണിന് സമീപമുള്ള ഒഴിഞ്ഞ റോഡുകളിലും വിജനമായ ചില പ്രത്യേക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുമാണ് വില്‍പ്പന. ഹാന്‍സ് വില്‍പ്പന വഴി മാഫിയ സംഘത്തിന് വന്‍ ലാഭമാണ് ഉണ്ടാവുക. 10 രൂപയില്‍ താഴെ വില രേഖപ്പെടുത്തിയിട്ടുള്ള ഹാന്‍സ്, ശംഭു തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 30 മുതല്‍ 40 രൂപ വരെയാണ് ഈടാക്കുന്നത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ എത്തിചേരുന്നത്. തമിഴ്നാട്ടില്‍ നിന്നും വരുന്ന ബസുകളിലും ഏലത്തോട്ട തൊഴിലാളികള്‍ തമിഴ്നാട്ടില്‍ വരുന്ന ട്രിപ്പ് വണ്ടികളിലുമൊക്കെയാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തി കടക്കുന്നത്. കമ്പം, ബോഡിമെട്ട് ചെക്ക് പോസ്റ്റ് വഴിയാണ് പ്രധാനമായും കള്ളക്കടത്ത് നടക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ പടി വാങ്ങി മാഫിയകള്‍ക്ക് സൗകര്യമൊരുക്കുന്നതായി ആക്ഷേപമുണ്ട്. മാസം തോറും ലക്ഷക്കണക്കിന് രൂപയുടെ കള്ളക്കടത്താണ് ചെക്ക് പോസ്റ്റുകള്‍ വഴി നടക്കുന്നത്. ഏലത്തോട്ടം മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് മാഫിയ സംഘത്തിന്റെ പ്രധാന ഇരകള്‍. വ്യാപകമായി ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പോലീസും മെനക്കെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: