എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ ഫയര്സ്റ്റേഷന് നിര്‍മ്മാണത്തിനായി മാറ്റി വച്ച പദ്ധതി തുക വകമാറ്റി ചിലവഴിച്ച പഞ്ചായത്തിന്റെ നടപടി വിവാദമാകുന്നു.
കൊരട്ടിയിലെ ജില്ലാ ടൂറിസം വകുപ്പിന്റെ വക പില്‍ഗ്രിം സെന്ററില്‍ ഫയര്സ്റ്റേഷന് തുടങ്ങുന്നതിന് വകുപ്പ് സെക്രട്ടറി കഴിഞ്ഞ വര്‍ഷം അനുവാദം നല്‍കിയിരുന്നു. ഇതിനാവശ്യമായ ഗ്യാരേജും. ഓഫീസുമടക്കമുള്ള കാര്യങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു അന്നത്തെ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി 6 ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ ഈ തുക വകമാറ്റി ചിലവഴിച്ചുവെന്ന വികസന വിരുദ്ധവുമായ മറുപടിയാണ് ടൂറിസം വകുപ്പിന് പഞ്ചായത്ത് നല്‍കിയിരിക്കുന്നത്.
പൊതു പ്രവര്‍ത്തകനായ ലൂയിസ് ഡേവിഡിന് ടൂറിസം വകുപ്പ് നല്കിയ വിവരാവകാശ അപേക്ഷയിന്‍ മേല്‍ അധികൃതര്‍ നല്കിയ നം.ഡി. 4961/2016 മറുപടിയിലാണ് പഞ്ചായത്തിന്റെ കടുത്ത അനാസ്ഥയും, ഉത്തരവാദിത്വമില്ലായ്മയും പുറത്താകുന്നത്.
എരുമേലിയില്‍ ഫയര്സ്റ്റേഷന് തുടങ്ങാന്‍ സ്ഥലമില്ലാതെ കാലങ്ങളായി നട്ടം തിരിയുന്നതിനിടെക്കാണ് കൊരട്ടിയില്‍ സ്ഥലം നല്കാന് ടൂറിസം വകുപ്പ് തയ്യാറായത്. എന്നാല്‍ ലഭിച്ച സ്ഥലം പ്രയോജപ്പെടുത്താന്‍ കഴിയാതിരുന്ന പഞ്ചായത്ത് ഭരണസമിതി അനുവദിച്ച തുക വകമാറ്റി പദ്ധതി അട്ടിമറിക്കുകയായിരുന്നുവെന്നും പൊതു പ്രവര്‍ത്തകനായ ലൂയിസ് ഡേവിഡ് പറഞ്ഞു. എരുമേലിയില്‍ ഏക്കറുകണക്കിനു പുറംമ്പോക്ക് മിച്ചഭൂമി ഉള്ളതായി റവന്യൂ വകുപ്പും, കോടതിയും കണ്ടെത്തി നല്‍കിയിട്ടും അത്തരം ഭൂമികള്‍ പിടിച്ചെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം മാത്രം കണക്കിലെടുത്താണ് എരുമേലിയില്‍ ഫയര്സ്റ്റേഷന് അനുവാദം ലഭിച്ചിരുന്നത്. എന്നാല്‍ മുന്‍ ഭരണ സമിതി കാട്ടിയ അനാസ്ഥക്കെതിരെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ എല്‍ഡിഎഫ് ഭരണസമിതി ഒന്നും മിണ്ടിയില്ലെന്നും ആരോപണമുണ്ട്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ കാഞ്ഞിരപ്പള്ളി, റാന്നി എന്നിവടങ്ങളില്‍ നിന്നാന്ന് ഫയര്‍ഫോഴ്സ് എത്തുന്നത്. ഇത് മിക്കപ്പോഴും താമസം ഉണ്ടാക്കുകയും. ഫയര്‍ഫോഴ്സ് ഏറെ പ്രതിഷേധത്തിനും വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഫയര്സ്റ്റേഷന് നിര്‍മ്മാണത്തിനായി സ്ഥലം എംഎല്‍എ പി.സി.ജോര്‍ജ് പണം അനുവദിക്കാതിരുന്നത് എരുമേലിയോടുള്ള അവഗണനയാണന്നും ആരോപണമുയര്ന്നുകഴിച്ചു. എരുമേലിക്കായി അനുവദിച്ച ഫയര്‍ സ്റ്റേഷന് തുടങ്ങാനാകാതെ ഇരുട്ടില്‍ തപ്പുന്ന ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ ഇതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: