ബെംഗളൂരു: വൃത്തിയായി സൂക്ഷിക്കാത്ത വായയും പല്ലുകളും ഇത്രയും വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുമെന്ന് മാല ഓര്‍ത്തതേയില്ല.പല്ലുവേദനയും മോണവീക്കവും വന്നപ്പോള്‍ പതിവുപോലെ ഒരു വേദനസംഹാരി കഴിച്ചു.അതിലൊന്നും തീര്‍ന്നില്ല വേദന.മൂന്ന് ഹൃദയാഘാതവും ഒന്നിലേറെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതവുമാകുന്നിടത്തോളം ചെന്നെത്തി പല്ലുവേദന.
സംസാരിക്കാന്‍ പോലുമാകാതെ മരണത്തെ മുഖാമുഖം കണ്ട നാളുകളില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങി എത്തിയതേയുള്ളൂ മാലയെന്ന ഇരുപത്തിയാറുകാരി.ബിസിനസ് സ്കൂള്‍ ജീവനക്കാരിയും ജിം ട്രെയ്നറുമാണ് മാല.
നിസ്സാരമായൊരു പല്ലു വേദനയിലായിരുന്നു തുടക്കം. ആദ്യമെല്ലാം ഗൗനിക്കാതെ വിട്ടു.പല്ലുവേദനയ്ക്കു പിറകെ തൊണ്ടയില്‍ നിന്ന് വെള്ളം ഇറങ്ങുന്ന വഴി തടസ്സപ്പെട്ട് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാതെ മാല നാള്‍ക്കുനാള്‍ ക്ഷീണിതയായി വന്നു.ഭാരം കുറഞ്ഞത് 20 കിലോ.
പരിഭ്രാന്തരായ വീട്ടുകാര്‍ മാലയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം കൂടിയതോടെ പിന്നീട് ബാംഗ്ലൂര്‍ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റി.പനിയും രക്തസമ്മര്‍ദ്ദത്തിലെ താഴ്ചയുമായിരുന്നു പ്രധാന രോഗലക്ഷണങ്ങള്‍. മാലയ്ക്ക് ഡെങ്കിപ്പനിയോ എച്ച്വണ് എന്‍വണ്‍ പനിയോ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്.ന്യുമോണിയ കൂടി ആയതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.പിന്നീടാണ് പല്ലുവേദന വരുത്തിയ വിനകളിലേക്ക് ഡോക്ടര്‍മാരുടെ ശ്രദ്ധ തിരിഞ്ഞത്.
അതീവശ്രദ്ധയോടെയായിരുന്നു പിന്നീടുള്ള് പരിചരണം.ശ്വാസകോശത്തിലും അതിലെ ഫ്ളൂയിഡിലും നിറയെ അണുക്കളായിരുന്നു. പിന്നെ ഹൃദയത്തിനു ചുറ്റും ഭീകകരമായ അണുബാധയായിരുന്നു.ഹൃദയത്തിലേക്കും തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള ഞരമ്പുകളില്‍ ്രക്തം കട്ടപിടിച്ചു.ശ്വാസകോശത്തിലേക്ക് ട്യൂബ് ഇറക്കി വലിച്ചെടുത്താണ് അണുബാധ അകറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: