മൂവാറ്റുപുഴ: പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ പണം അടയ്ക്കാതെ താമസിച്ച സിബിഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ത്വരിത അന്വേഷണം നടത്തുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന് ഉത്തരവിട്ടു. മനുഷ്യവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ, പൊതുമരാമത്ത് വിഭാഗം എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ടി.ബിന്ദു, ജില്ലാ കളക്ടര്‍, സിബിഐ, എസ്പി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ആഗസ്റ്റ് 31നകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ സ്പെഷ്യല്‍ വിജിലന്‍സ് ആന്റ് ആന്റികറപ്പഷന് ബ്യൂറോ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എറണാകുളം പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ 1999 ഫെബ്രുവരി 16 മുതല്‍ 2007 ഒക്ടോബര്‍ 18 വരെയുള്ള 3165 ദിവസം താമസിച്ച വാടകയിനത്തില്‍ 9,49,500/-രൂപ സിബിഐ ഉദ്യോഗസ്ഥരില്‍നിന്നും തിരിച്ചുപിടിക്കാന്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉത്തരവിട്ടെങ്കിലും സിബിഐ അന്വേഷണമിട്ടിരുന്ന പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് സിബിഐയ്ക്ക് സൗജന്യമായി താമസിക്കാനുള്ള പുതിയ ഉത്തരവ് നല്‍കുകയായിരുന്നു. ഇത് മുന്‍ മന്ത്രിയുടെ ഉത്തരവ് ലംഘിച്ചാണെന്നും ആരോപണവിധേയനായ സൂരജ് സിബിഐ കേസില്‍നിന്നും രക്ഷപ്പെടുവാനാണ് സൗജന്യമൊരുക്കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
നടപടി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നല്കിയ ഹര്‍ജി വാദം പൂര്‍ത്തീയാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ പരിഗണനയ്ക്കെടുത്ത ഹര്‍ജി ത്വരിത അന്വേഷണത്തിന് ജഡ്ജി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: