പത്തനാപുരം: വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് നല്കുവാനായി പാകം ചെയ്ത ഉച്ചഭക്ഷണത്തില്‍ രാസപദാര്‍ത്ഥം കലര്‍ത്തിയ പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ചെമ്പനരുവി കടമ്പുപാറ ചിഞ്ചുഭവനില്‍ സി.എ.സത്യന്(50) എന്ന ചെയര്മാന് സത്യനെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. ചെമ്പനരുവി കടമ്പുപാറ സെന്റ് പോള്‍സ് മലങ്കര സിറിയന്‍ കാത്തലിക് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തിലാണ് രാസപദാര്‍ത്ഥം കണ്ടെത്തിയത്.
പോലീസ് പറയുന്നത് ഇങ്ങനെ: രാവിലെ അദ്ധ്യാപകര്‍ക്ക് കുടിക്കാന്‍ നല്കിയ ചൂടുവെള്ളത്തില്‍ ഉപ്പിന്റെ അമിതഅളവ് ഉള്ളതായി കണ്ടെത്തി. ഈ വെള്ളം കുടിച്ചവരുടെ നാക്ക് തടിക്കുകയും തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്കൂളിലെ പാചകക്കാരിയായ ഷീജാദേവിയെ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാല്‍ ഇവര്‍ ഉപ്പോ മറ്റൊന്നുമോ ചേര്‍ത്തില്ലെന്ന് അദ്ധ്യാപകരെ അറിയിച്ചു.
അപ്പോഴാണ് ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ്ജ് ആയിരുന്ന സജിമോള്‍ പ്രതിയെന്ന് സംശയിക്കുന്ന സത്യന് അല്പം മുമ്പ് പാചകപ്പുരയില്‍ നിന്ന് ഇറങ്ങി പോകുന്നത് കണ്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ സത്യനെ കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ-ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു.
കൂടുതല്‍ പരിശോധനയ്ക്കായി ഉച്ചഭക്ഷണവും മറ്റും തിരുവനന്തപുരത്തെ ലാബിലേക്ക് കൊണ്ടുപോയി. പത്തനാപുരം എസ്ഐ രാഹുല്‍ രവീന്ദ്രന്, അഡീഷണല്‍ എസ്ഐ ജേക്കബ് ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജലാലുദീന്‍കുഞ്ഞ്, അര്.സന്തോഷ്, മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സത്യനെ ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: