ന്യൂദല്‍ഹി: യെമനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്റ പുതിയ ഫോട്ടോയും വീഡിയോയും പുറത്തുവന്നു.
അവശനിലയിലായ അദ്ദേഹത്തെ ഭീകരര്‍ ഉപദ്രവിക്കുന്ന രംഗങ്ങളുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണു പുറത്തു വന്നത്. കണ്ണ് മൂടിക്കെട്ടിയാണ് മര്‍ദ്ദനം. വായില്‍ നിന്ന് ചോരയൊലിക്കുന്നതും വീഡിയോയില്‍ കാണാം.
നേരത്തെ ജീവന് വേണ്ടി യാചിച്ച് നില്ക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ചിത്രം ഫെയ്സ്ബുക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയും പുറത്തുവിട്ടത്.
ഫാ. ടോം ജീവിച്ചിരിപ്പുണ്ടോ എന്നകാര്യത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇദ്ദേഹത്തേ കഴിഞ്ഞ ദുഖവെള്ളിയാഴ്ച ദിവസം കുരിശിലേറ്റുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇക്കാര്യത്തില്‍ പുതിയ അന്വേഷണം തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: