കോഴിക്കോട്: നഗരസഭ പിധിയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടാം സര്‍ക്കിള്‍ പരിധിയിലെ വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. സുരേഷ്ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂനതകള്‍ കണ്ടെത്തിയ ഹോട്ടലുടമകള്‍ക്ക് നഗരസഭ നോട്ടീസ് നല്കി.
പല ഹോട്ടലുകളിലേയും അടുക്കള വൃത്തിഹീനമായിരുന്നൂ. കിണര്‍വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഗവ. പബ്ലിക് ഹെല്‍ത്ത് ലാബില്‍ നിന്നും കിണര്‍വെള്ളം പരിശോധിച്ചതിന്റെ റിസല്‍ട്ട് ഹാജരാക്കുന്നതിന് ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്കി. അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതിനും, പരിസരത്ത് മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചതിനും , ഖരമാലിന്യങ്ങള്‍ ഓടയിലേക്ക് ഒഴുക്കി വിട്ടതിനും നോട്ടീസ് നല്കി. ബീച്ച് ഹോസ്പിറ്റല്‍ കാ ന്റീന്‍, ഹോട്ടല്‍ അന്നപൂര്‍ണ്ണേശ്വരി, ഹോട്ടല്‍ സംസം, ഹോട്ട ല്‍ ബ്രീസ്, ഹോട്ടല്‍ റോയല്‍, ഹോട്ടല്‍ സുരേഷ്, സി.പി. റസ്റ്റോറന്റ്, ഹോട്ടല്‍ കാലിക്കറ്റ് ലൈവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനക്ക് രണ്ടാം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി. സുരേഷ്ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.പി. ഷൈലേഷ് എന്നിവര്‍ നേതൃത്വം നല്കി. പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: