ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലകളിലേര്പ്പെടുത്തിയ നിരോധനാജ്ഞ പതിമൂന്നാം ദിവസവും തുടരുന്നു.
കൊടുംഭീകരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ കശ്മീരില്‍ സംഘര്‍ഷം പൊട്ടി പുറപ്പെടുകയായിരുന്നു. ഇതേ തുര്‍ന്നായിരുന്നു പത്ത് ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
കശ്മീര്‍ താഴ്വരയിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് നിരോധനാജ്ഞ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് പോലീസ് വ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം അഞ്ചാം ദിവസവും തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പ്ത്രാധിമ സമിതി തീരുമാനിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവ നിരോധിച്ചിട്ട് ഒമ്പത് ദിവസമായെന്നും അധികൃതര്‍ അറിയിച്ചു.
അതെസമയം നിലവിലെ സ്ഥിതി ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിലൊന്നും വന്‍ തോതിലുള്ള സംഘര്ഷങ്ങളുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: